പാണ്ഡവരുടേയും കൗരവരുടേയും ആയുധപരീക്ഷ. അത് കഴിഞ്ഞാൽ മധ്യവേനലവധിയാണ്. അന്ന് 100% ക്ഷാത്രഗോത്രജർക്ക് സംവരണമുളള ആ പരീക്ഷയ്ക്കിടയിലാണ് എവിടെ നിന്നോ കർണ്ണൻ പ്രത്യക്ഷപ്പെട്ട് അർജ്ജുനൻ ചെയ്യുന്ന ആയുധവിദ്യകളൊക്കെ ചെയ്യുന്നത്. സ്റ്റേഡിയത്തിലെ വ്യൂവർഷിപ്പ് വർദ്ധിച്ചു. കരഘോഷങ്ങൾ, മെക്സിക്കൻ വേവ്സ്, ബെല്ലി ഡാൻസ്.... അവസാനം അർജുനനെ കർണ്ണൻ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിക്കുന്നു. ഡക്ക് വർത്ത് ലൂയീ നിയമമറിയുന്ന കൃപാചര്യർ വിസില് വിളിച്ചു. കർണ്ണനോട് പറഞ്ഞു. " ദിസ് ഗയ് ഈസ് അർജുൻ, സൺ ഓഫ് പാണ്ഡു, ദി പ്രിൻസ്. വാട്ട് എബൗട്ട് യൂ? ഹേ യുവാവേ, നീ നിന്റെ കുലവും നാടും വ്യക്തമാക്കുക." കൃപാചര്യർ ഗ്ളാഡിയേറ്ററുമാരുടെ ഭരണഘടന വായിച്ചു. നിസ്സഹായനായി നിന്ന കർണ്ണൻ പൊടിപുരണ്ട പരീക്ഷാവേദിയുടെ വാതിൽക്കൽ വേച്ചു വന്നെത്തിനിൽക്കുന്ന വൃദ്ധനായ പിതാവിനെ കാണുന്നു. അധിരഥൻ. തേരാളി. അദർ ബാക് വേഡ് ക്ളാസ്. കർണ്ണൻ സൂതപുത്രനാണെന്ന് തിരിച്ചറിഞ്ഞ ഭീമൻ സോഷ്യോ-എക്കണോമിക് സർക്കാസം തുടങ്ങി. "ഹേ തേരാളീ, നീ നിന്റെ ചാട്ടയുമായ് പോയ് തേര് തെളിക്കൂ." ദുര്യോധനന് പെട്ടെന്ന് തോന്നി: 'അയ്യോ, ഞാൻ സാമൂഹ്യനീതി ഉറപ...