കഥ നടക്കുന്നത് 70000-80000 വർഷങ്ങൾ്ക്കു മുൻപുളള ആദിമ മനുഷ്യർ (ഹണ്ടർ-ഗാതറേഴ്സ് ) കൂട്ടമായി വേട്ടയാടുന്ന മിഡിൽ ടു അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിലാണ്.
പരിണാമദശയിൽ മനുഷ്യരുടെ നട്ടെല്ല് നിവർന്ന പോയതു കൊണ്ട് പ്രസവം ദുഷ്കരമാകുകയും ജനിക്കുന്ന കുഞ്ഞിന് മാതൃസംരക്ഷണമില്ലാതെ അതിജീവിക്കാൻ സാധ്യമല്ലാത്തതു കൊണ്ട് വേട്ടയാടലിൽ നിന്നും മാറിനിൽക്കേണ്ടി വന്ന സ്ത്രീകൾ, ഇരപിടിക്കുന്ന ആൺകരുത്തിനെ ആശ്രയിക്കേണ്ടി വരുന്ന ഗോത്രകാലം.
ഒറ്റയ്ക്കും കൂട്ടമായും വേട്ടയാടാൻ കഴിവുളള മെയ്കരുത്തിനെ വാഴ്ത്തിപാടുകയും, ഇരപിടിക്കലിൽ നിന്നും പിൻമാറുന്ന ആൺശരീരങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന അതിജീവനത്തിന്റെ സംഘബോധം...ഇവിടെ സന്കടഹർജികൾക്കും കതകടച്ച് കുടിയിൽ ഇരിക്കുന്നവർക്കും സ്ഥാനമില്ല...
ഇരയുടെ ജീവഭയവും ഇരപിടിയന്റെ വിശപ്പും ... ഈ പ്രൈമറി ഇൻസ്റ്റിൻക്റ്റുകൾ മഴത്തും വെയിലത്തും മഞ്ഞിലും രാത്രിയിലും പുൽമേട്ടിലും മലന്ചെരിവിലും പുഴയിലും കരയിലും ദീർഘദൂരം ഓടിക്കുന്നുണ്ട്... മനുഷ്യനായാലും മൃഗമായാലും അർഹതയുളളവരുടെ അതിജീവനം...
താൻ ഓടിച്ച് കിണറ്റിൽ ചാടിച്ച പോത്താണെന്ന് നുണപറയുന്ന പ്രോട്ടഗോണസിറ്റും, പോത്താണ് കുത്തിയത് എന്ന് നുണപറയേണ്ടി വരുന്ന ആന്റഗോണിസ്റ്റും തമ്മിലുള്ള ആൽഫാ മെയിൽ ഈഗോ... അവരുടെ ക്ളാഷ്... ഇണചേരുന്നതിനു വേണ്ടി ഹാക്ക് ചെയ്യപ്പെട്ട അസൂയ...
ശരിക്കും പരിണാമദശയിൽ നിന്നും ഒരേട്...
ചിത്രം: ജല്ലിക്കെട്ട് (2019)
സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി

Comments
Post a Comment